2008, ഏപ്രിൽ 2, ബുധനാഴ്‌ച

സന്തോഷമരണം



ന്യദേശങ്ങളിലെ യാത്‌‌റകള്‍ രാമനുണ്ണിയുടെ സഞ്ചിയില്‍ പൊന്നും പണവും നിറച്ചു.


രാമനുണ്ണിയെ കള്ളനെന്ന ചീത്തപ്പേരു കേള്‍പ്പിക്കാന്‍ ഒരു പൂട്ടും തയ്യാറായില്ല. കൈകള്‍ തൊട്ടതും താഴുകള്‍ വഴങ്ങിക്കൊടുത്തു. ആള്‍ക്കുട്ടത്തിന്നിടയില്‍ വച്ച്‌ പോക്കറ്റുകള്‍ വിട്ടിറങ്ങിയ പേഴ്‌സുകള്‍ രാമനുണ്ണിയുടെ വിരലുകള്‍ക്കിടയില്‍ തളര്‍ന്നു കിടന്നു.


രാമനുണ്ണി നാട്ടില്‍ മാളിക വച്ചു. അയാളെ എല്ലാപേരും മുതലാളിയെന്നു വിളിച്ചു.


രാമനുണ്ണി മക്കളെ പഠിപ്പിച്ച്‌‌ ഡോക്ടര്‍മാരും ഇഞ്ചിനീയര്‍മാരുമാക്കി. അവര്‍ക്ക്‌ ഭാര്യമാരും ഭര്‍ത്താക്കന്മാരുമായി ഇഞ്ചിനീയര്‍മരേയും ഡോക്ടര്‍മാരേയും തെരഞ്ഞുപിടിച്ചു.


താനൊരു കള്ളനും ഇരയായില്ലല്ലോ എന്ന ദുഖമാണ്‌ മരിക്കാന്‍ നേരം അയാളെ വിഷമിപ്പിച്ചത്‌


പെരിയോര്‍ക്ക്‌ പെരിയോരെന്ന പ്‌റമാണം തെറ്റിക്കാതെ രാമനുണ്ണിയുടെ ഉയിരെടുക്കാന്‍ കാലന്‍ തന്നെ നേരിട്ടിറങ്ങി.


രാമനുണ്ണിയുടെ പ്‌റൗഢമായ കിടപ്പിനുമുന്നില്‍ കാലന്‍ അന്ധാളിച്ചു. അരഡസന്‍ ഡോക്ടര്‍ മക്കളും മരുമക്കളും രാമനുണ്ണിയുടെ ഉയിരിന്‌ കാവല്‍ തീര്‍ത്തു.


കാത്തു കാത്തു കാലന്റേയും കണ്ണുകള്‍ കഴച്ചു.


കാവല്‍ കൂട്ടത്തിന്റെ കണ്ണുലഞ്ഞല ഒരുനിമിഷം


ആ പഴുതിലൂടെ കൈയിട്ട്‌ കാലന്‍ രാമനുണ്ണിയുടെ ഉയിര്‌ പതിയെ വലിച്ചെടുത്തു.


തിരക്കിനിടയിലുടെ പേഴ്‌സ്‌ വഴുതിപ്പോകുന്നതറിഞ്ഞ ഇരയുടെ ഉല്‍ക്കണ്‌ഠ ഒരു നിമിഷത്തേയ്‌ക്കു മാത്‌റം രാമനുണ്ണിക്കറിയാനായി

2 comments:

ഫസല്‍ ബിനാലി.. on 2008, ഏപ്രിൽ 2 7:16 PM പറഞ്ഞു...

കൊള്ളാല്ലോ സുധീ, നന്നായിരിക്കുന്നു, ആശംസകള്‍

Unknown on 2008, ജൂൺ 13 2:25 PM പറഞ്ഞു...

nannai irikkunnu.........

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi