2008, ജനുവരി 15, ചൊവ്വാഴ്ച

ദയാനിധേ



സോറി


ഞാന്‍ വിചാരിച്ചാലൊന്നും നടക്കില്ല.


ചിത്‌റഗുപ്‌തന്റെ കണക്കുകള്‍ അത്‌റയ്‌ക്ക്‌ കൃത്യമാണ്‌.


ദൈവം ഒരണ്ടര്‍ സെക്‌റട്ടറി ഭാവത്തോടെ പറഞ്ഞു.


സാരമില്ല സാര്‍. അല്ല. ദൈവേ!


ഞാന്‍ നരകത്തില്‍ തന്നെ പൊയ്‌ക്കോളാം.


സ്റ്റുഡന്‍സ്‌ യൂണിയനില്‍ പഠിച്ച്‌, സര്‍വ്വീസ്‌ സംഘത്തില്‍ പ്‌റവര്‍ത്തിച്ച്‌, പെന്‍ഷന്‍ സമിതിയിലിരിക്കെ മരിച്ചയാളാണ്‌.


നരകത്തിലാവുമ്പോള്‍ മിനിമം ഒരു സിറ്റിസണ്‍സ്‌ ഫോറത്തിനെങ്കിലും സേ്‌കാപ്പുണ്ട്‌.


റൊമ്പ നന്‍ട്‌റി.

2008, ജനുവരി 5, ശനിയാഴ്‌ച

പച്ചക്കറിച്ചോര



പൂച്ചകള്‍, കോഴികള്‍ എന്തിന്‌ ഒരിക്കലും മരണം തീണ്ടില്ലെന്ന്‌ മുത്തശ്ശി പറഞ്ഞ കാക്കച്ചികള്‍ പോലും നിരത്തുകളില്‍ വണ്ടി കയറി ചതഞ്ഞു കിടക്കുന്നു.


സസ്യഭുക്കുകള്‍ക്ക്‌ ബലത്തൊരു വിശ്വാസമുണ്ട്‌. സഞ്ചികളില്‍, കൂടകളില്‍. തണുത്ത ഫ്‌റിഡ്‌ജുകളില്‍ പഴങ്ങളും പച്ചക്കറികളും സുരക്ഷിതരെന്ന്‌. സൈക്കിള്‍ മുട്ടിയ ഒരു പാവയ്‌ക്കയെ പത്‌റത്തില്‍ പോലും കണ്ടിട്ടില്ലല്ലോ!

ആശ്വാസം കൊള്ളുന്നവര്‍ തണ്ണിമത്തന്‍ കടപ്പരിസരങ്ങളില്‍ നോക്കരുതേ!


ലോറിയില്‍ നിന്നും തെന്നിവീണ്‌ ഉടഞ്ഞ്‌ ചോരച്ച അകം ചിതറി പാതിയരഞ്ഞ്‌ കിടക്കുന്ന തണ്ണിമത്തന്‍ തലകള്‍ പകരുന്നതും അപകട ഞെട്ടലും മനം പിരട്ടലുമാണ്‌.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi