2008, മാർച്ച് 19, ബുധനാഴ്‌ച

ചത്തു കിടന്ന നമ്പര്



കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു ക്വാര്‍ട്ടേഴ്‌സിനു ചുറ്റിലുമുള്ള വീടുകളില്‍ ഫോണ്‍ കണക്ഷനെത്തിയത്‌. `ഹലോ മൈ ഡീയര്‍ റോങ്‌ നമ്പര്‍' എന്ന ചിത്‌റത്തില്‍ ടെലിഫോണുകള്‍ക്കിടയില്‍ പെട്ട മോഹന്‍ലാലിനെ പോലെയായി ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സും. ചുറ്റിലും ഇരുപത്തി നാലു മണിക്കൂറും നാനാദിക്കുകളില്‍ നിന്നും സന്ദേശങ്ങള്‍ ഇരച്ചു വന്നു കൊണ്ടിരുന്നു.


ആദ്യമൊക്കെ തീപ്പെട്ടി കൂടുകളെ ട്വയിന്‍ കൊണ്ടു ബന്ധിച്ചുണ്ടാക്കിയ ഫോണില്‍ അപ്പു സംസാരിച്ചു തൃപ്‌തനായി.


അച്ഛാ നമുക്കും ഫോണ്‍ വച്ചൂടെ? അവന്റെ നിഷ്‌കളങ്കതയെ മുറിപ്പെടുത്താതെ ഞാന്‍ ഉരുണ്ടു കളിച്ചു.


അന്നു വൈകുന്നേരം സ്‌കൂള്‍ വിട്ടുമടങ്ങിയ അപ്പുവിന്റെ കൈയില്‍ ഒരു ടെലഫോണുണ്ടായിരുന്നു. എതോ ആക്‌റി പരിസരത്തില്‍ നിന്നും അവന്‍ തപ്പിയെടു ത്ത ഡയല്‍ പാതിപോയ ചെളിപിടിച്ച ഒരെണ്ണം. റിസീവറിനും കോഡിനും കുഴപ്പമൊന്നുമില്ല.


അപ്പു എവിടുന്ന കിട്ടീത്‌? ദൂരെക്കളയ്‌ ദേഷ്യം വന്നെങ്കിലും ഞാനവനെ ശകാരിക്കാനേ പോയില്ല.അടുത്ത വീടുകളിലെ മണിയൊച്ചകള്‍ക്കൊപ്പിച്ച്‌‌ റീസിവറെടുക്കാന്‍ അവന്‍ രാത്‌റി മുഴുവനും ഓടിക്കൊണ്‌്‌ടിരുന്നു.


ഒരുറക്കം കഴിഞ്ഞപ്പോഴായിരുന്നു അപ്പുവിന്റെ ഫോണ്‍ മണിയടിച്ചു തുടങ്ങിയത്‌. സ്വപ്‌നമാണെന്നായിരുന്നു ആദ്യം തോന്നിയത്‌. അറച്ചറച്ച്‌‌ ഞാന്‍ റിസീവറെടുത്തു.


മക്കളെ ഇന്നെങ്കിലും നിന്നെ കിട്ടിയല്ലോടാ. എടുത്തയുടനെ മറുവശത്തു നിന്നും വൃദ്ധയുടെ സംസാരം ഒഴുകിത്തുടങ്ങി.


എത്‌റ നാളായി ഞാനീ നമ്പര്‍ കറക്കുന്നു. ഒരിക്കലും കിട്ടിയില്ല. ചെലപ്പം നമ്പര്‌ ശരിയാണോന്നു നോക്കാനവര്‌ പറയും. ഇന്നെങ്കിലും എന്റെ മക്കളെ കിട്ടിയല്ലോ. അന്നു നീ കുറിച്ചു തന്ന നമ്പര്‍ തന്നെയാണ്‌ ഞാനെന്നും....


ആ അമ്മ സംസാരിച്ചു കൊണ്ടിരുന്നു.


ഫാന്റസിയുടെ നൂലുകള്‍ പൊട്ടാതെ ഞാനെല്ലാം കേട്ടു നിന്നു

2008, മാർച്ച് 10, തിങ്കളാഴ്‌ച

സ്വാശ്‌റയ കേരളം


പൂര്‍വ്വാശ്‌റമത്തില്‍ ധാരാളം ചര്‍ച്ചായോഗങ്ങളിലും സെമിനാറുകളിലും പങ്കെടുത്ത്‌ ആവശ്യത്തില്‍ കവിഞ്ഞ വിജ്ഞാനവും വിവരവും പ്‌റശ്‌ന പരിഹാരാന്ദ സ്വാമികള്‍ നേടിയിട്ടുണ്ടായിരുന്നു.ആ ആശുപത്‌റി കുട്ടികള്‍ക്കും സ്‌ത്‌റീകള്‍ക്കുമായി സമര്‍പ്പിക്കുമ്പോഴും എന്തോ ഉദ്ദേശം സ്വാമിയില്‍ നിഴലിച്ചിരുന്നു.

ഒ.പി.യില്‍ വച്ചെങ്ങനെയാണ്‌ ആ ദമ്പതികളെ സ്വാമി കണ്ടെത്തിയതെന്ന്‌ ആര്‍ക്കുമറിഞ്ഞു കൂടാ. ഓരോ തവണ കണ്‍സല്‍ട്ടേഷനു വരുമ്പോഴും ആശ്‌റമത്തില്‍ ചെന്ന്‌ സ്വാമിയെ കാണണമെന്ന്‌ ഗൈനക്കോളജി ചീഫു തന്നെ അവരോടു പറഞ്ഞു.

പ്‌റസവത്തീയതി അടുക്കുന്തോറും സ്വാമി പ്‌റസാദം തങ്ങളില്‍ വഴിഞ്ഞൊഴുകുന്നതായി ദമ്പതികള്‍ക്ക്‌ തോന്നി. താന്‍ പേറുന്നത്‌ ദിവ്യ ഗര്‍ഭമാണെന്ന്‌ ആ പെണ്‍കുട്ടിക്ക്‌ തോന്നി.

അവള്‍ പെറ്റനേരത്ത ആരും പറയാതിരുന്നിട്ടും ലേബര്‍ റൂമിനു മുന്നില്‍ സ്വാമിജി എത്തി. കരയാതെ പുറത്തു വന്ന, പെറ്റയുടനെ എഴുന്നേറ്റു നില്‍ക്കുന്ന ശിശുവിനെ കണ്ട്‌ സ്വാമി സന്തോഷിച്ചു.

എല്ലാ കണക്കുകളും തെറ്റിച്ച്‌ അവന്‍ നാനോയെ കുറിച്ചും ബയോടെക്‌നോളജിയെ കുറിച്ചും സംസാരിച്ചു തുടങ്ങി.

സ്വമി അവനെ സ്വാശ്‌റയനെന്നു വിളിച്ചു.

സ്വാശ്‌റയനെ ക്ലോണ്‍ ചെയ്‌ത്‌ സ്വാശ്‌റയ കേരളവും ഭാരതവും നിര്‍മ്മിക്കുകയാണ്‌ തന്റെ അജണ്ടയെന്ന്‌ സ്വാമി പത്‌റ സമ്മേളനം നടത്തി
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi