2015, നവംബർ 24, ചൊവ്വാഴ്ച

എര്‍ച്ചക്കുളം Erchakulam


എര്‍ച്ചക്കുളത്തെ കല്‍മലകള്‍ 


പ്രകൃതിയെ ചിലപ്പോള്‍ കാണുമ്പോള്‍ ഈ പ്രപഞ്ചത്തോളം പ്രായമായിട്ടും വികൃതിയൊട്ടും തീരാത്ത ഒരു കുട്ടിയെപ്പോലെ തോന്നും.
നാഗര്‍കോവില്‍ എര്‍ച്ചക്കുളത്തെത്തിയപ്പോള്‍ പ്രകൃതിയൊരുക്കിയ കാഴ്ചകള്‍ക്കിടയില്‍ വീണപ്പോള്‍ അത് തീര്‍ത്തും ബോധ്യമായി.

സഹ്യനിരകളുടെ തെക്കന്‍ ഭാഗം. നീണ്ടു നിവര്‍ന്ന മലനിരകളുടെ വാല്‍പോലെയാണ് കാണപ്പെടുന്നത്. നെല്‍പ്പാടങ്ങള്‍ക്കും കുളങ്ങള്‍ക്കുമിടയിലെ ഇടനാട്ടിലേയ്ക്ക് അതങ്ങനെ അലസം നീണ്ടുകിടക്കുന്നു.


ഒരു വികൃതിക്കുട്ടി വാരിക്കൂട്ടിയ കല്‍ക്കെട്ടുകള്‍, മാനംമുട്ടെ കല്ലെറിഞ്ഞു കൂട്ടിയൊരുക്കിയ മലനിരകള്‍. അതും പോരാത്തതിന് അവന്‍ വിവിധ നിറത്തിലെ ചായം പൂശി മലനിരകളെ അലങ്കരിക്കാനുള്ള ശ്രമവും നടത്തിയിരിക്കുന്നു.
പച്ചപാടത്തിനുമപ്പുറത്തെ ഗിരിക്ക് ഒരു വെണ്‍മേഘച്ചുമട് എടുത്തു നില്‍ക്കാന്‍ കൊടുത്താലോ? അതിന് കോടമഞ്ഞിന്റെ വെണ്‍മീശ വച്ചുകൊടുത്താലെങ്ങനെ? കഷണ്ടിത്തലക്കാരാണ് ഇവിടെയുള്ള ചില പാറക്കെട്ടുകള്‍.

നീലമലനിരകള്‍ക്കു മുന്നില്‍ പാടം കുളം എന്നിവയെ ഇരുത്തി ഒരു ചിത്രം എടുക്കാനുള്ള സാധ്യതകള്‍ തരുന്നതാണ് ഈ പ്രകൃതി..

മലകളുടെ ദൃശ്യവൈവിധ്യവും നിശ്ശബ്ദതയും അലിഞ്ഞതാണ് എര്‍ച്ചക്കുളത്തിന്റെ ഓര്‍മ്മ പത്രം. കാട്ടില്‍ നിന്നുള്ള മയിലൊച്ചയും കിളികൂജനവും കാറ്റിന്റെ മൂളലും മാത്രം അവിടെ മുഴങ്ങും.
നാഗര്‍കോവിലെ എര്‍ച്ചക്കുളത്ത് കണ്ട ഈ കാഴ്ചകള്‍ ഒരു തുലാമഴപെയ്ത്തിന്റെ ബാക്കി പത്രമാണ്. തുലാമേഘങ്ങള്‍ക്കിടയിലൂടെ മങ്ങിവീഴുന്ന വെയില്‍ വരച്ച ചിത്രങ്ങള്‍.



2015, നവംബർ 16, തിങ്കളാഴ്‌ച

ഓട്ടവല




എന്റെ ഗള്‍ഫവധി തീരാനിനി ഒരാഴ്ച കൂടി മാത്രമേയുള്ളു. മുന്നിലുള്ള മണിക്കൂറുകള്‍ ഞാനെണ്ണിവച്ചിരിക്കുകയാണ്.
അടുക്കളയില്‍ നിന്നും അവളെത്തുതിനു മുമ്പുള്ള ചെറിയ ഇടവേള.
ഭാര്യയെനിക്ക് ചെയ്തു തന്ന ഫേസ്ബുക്ക് അക്കൗണ്ട് നോക്കിയിരിക്കുകയാണ് ഞാന്‍. അവള്‍ തന്നെ എനിക്കുള്ള മിത്രങ്ങളെയും സംഘടിപ്പിച്ചു തന്നിരുന്നു. വിവിധ ഭൂഖണ്ഡങ്ങളില്‍ കിടക്കുന്ന ഞങ്ങളെല്ലാം ഒരു വലയ്ക്കുള്ളിലായതു പോലെ തുടക്കത്തിലെനിക്ക് തോന്നി. നേരിട്ടറിവില്ലാത്തവരുമായുള്ള ചങ്ങാത്തം. അതിലെനിക്കൊരു അസ്‌ക്യതയുമുണ്ടായിരുന്നു.
കേരളനാടു വിട്ടതോടെ എനിക്കൊരു സ്‌നേഹിതനേയും സമ്പാദിക്കാനായില്ല. അത്തരമൊരു കുറവ് ഇതോടെ തീര്‍തായി ഞാന്‍ കരുതാന്‍ തുടങ്ങി. സത്യത്തില്‍ മണല്‍ക്കാറ്റും മണലും മാത്രമേ എന്റെ ജീവിതത്തിലുള്ളു. ഞാനനുഭവിച്ചിരു ഊഷ്മളതകള്‍ മറ്റേതോ ജന്മത്തിലുള്ളതാണ്. ഈ മണിയറ പോലും എപ്പോള്‍ വേണമെങ്കിലും മൂടപ്പെട്ടുപോകാവുന്ന ഒരു മരുപ്പച്ചയായിട്ടാണ് എനിക്കനുഭവപ്പെടുത്.
അങ്ങനെയതില്‍ വിരല്‍ തൊട്ടു നീക്കിയും ചുരുക്കിയുമൊക്കെ മുബൈലുമായി ഇരിക്കു നേരത്താണ്. പ്രവീണിന്റെ സന്ദേശമെത്തിയത്. അവന്‍ തോണിക്കടവില്‍ കുടുങ്ങിക്കിടക്കുന്നു. ഈ രാത്രിയില്‍ വീട്ടിലത്തിക്കാന്‍ ബൈക്കുമായി ഞാനെത്തുമോ?
അവന്റെ ആവശ്യമെ സ്പര്‍ശിച്ചു. തുണിമാറാന്‍ ഞാനെഴുേറ്റു.
ഭാര്യയെ െകട്ടിലില്‍ പിടിച്ചിരുത്തി.
ഇതു ചാറ്റിംഗാണ്. നമ്മളവരോട് ചാറ്റു ചെയ്തു കൊണ്ടിരുാല്‍ മാത്രം മതി.
യ്യോ. നീയെത്ര നേരായി അവിടെ നിക്കണു?
തുടര്‍ന്ന് ഒരു മൂന്നാലു മിനുട്ടുകള്‍ കൊണ്ട് കുറച്ച് പോസ്റ്റുകള്‍ വായിക്കണം. അതിനു ലൈക്കടിക്കണം. അപ്പോള്‍ അവന്റെ മറുപടി വരും. ഉടനെ അടുത്ത ചോദ്യം അല്ലെങ്കില്‍ മറുപടി. അതിലും ഒരല്പം ഗ്യാപ്പിടണം.
അവിടെ തണുപ്പുണ്ടോടാ?
കൊതുകുണ്ടോ?
നിനക്കുറക്കം വരുന്നോടാ?
അങ്ങനെ വെറുതെ അക്ഷരങ്ങള്‍ കുത്തിക്കുത്തി നേരം കളയണം. ഒടുവിലത് വരാണ്ടാവും. അവന്റെ ശല്യം തീരും.
പിന്നെ നമ്മളിങ്ങനെ കിടന്നുറങ്ങും.
അതു പറഞ്ഞ് അവളെന്റെ ദേഹത്തോട് ഇങ്ങനെ ചാഞ്ഞുകിടന്നു.
എഫ്.ബി. യിലെ ചങ്ങാത്തം ഒരു ഓട്ടവലയ്ക്കുള്ളിലെ കൂട്ടുചേരലാണ്. അതില്‍ നിെപ്പോള്‍ വെണമെങ്കിലും ഊര്‍ുപോകാം.
നാട്ടില്‍ നിന്നും ഞാനൊരു വേദാന്തം കൂടിപ്പഠിച്ചു.
------------------------------------
വാരാദ്യമാധ്യമം 15.11.2015



2015, നവംബർ 15, ഞായറാഴ്‌ച

ബിമകളുടെ ലോകം (BIMA)


ഇന്നു നാം നേരിടുന്ന ജൈവവൈവിധ്യ നാശത്തിന് എതിരെ തികച്ചും ശാസ്ത്രബോധത്തോടെ കുട്ടികളുടെ മനസ്സിലേക്ക് ആഴ്ത്തിയിറക്കുന്ന രസകരമായൊരു നേവലാണ് പി കെ സുധിയുടെ ബിമകളുടെ ലോകം. ശാസ്ത്രം നമ്മളെ പഠിപ്പിച്ചു തരുന്നതല്ല മറിച്ച് ശാസ്ത്രത്തിലൂടെ രസകരമായി, അറിയപ്പെടാത്ത ഒരു ജൈവവൈവിധ്യ സമൂഹത്തിന്‍റെ ഉള്‍ക്കാഴ്ച്ചകള്‍ നമ്മിലേക്കു കൊണ്ടുവരാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്.
ബിമകളുടെ ലോകത്തിൽ പരിഭാഷ തിരിച്ചറിയുന്ന ജന്തു ഭാഷയിൽ ഗവേഷണം നേടിയ ജോണിനേയും ജീവികളുടെ പരിണാമം സംബന്ധിച്ച പഠനത്തിൽ മികവുറ്റ കെയ്സിനേയും പരിചയപ്പെടുന്നു. ഇന്നത്തെ ജനത്തിന് പരിസ്ഥിതിയോടുള്ള കാഴച്ചപ്പാടിൽനിന്നും വ്യത്യസ്തമായി ജൈവവൈവിധ്യനാശത്തിൽ അലോസരപ്പെടുന്നവരാണിവർ. നമ്മള്‍ കുട്ടികളുടെ മനസ്സിൽ സാധാരണയായി ഉണ്ടാകുന്ന ചിന്തകള്‍ , മനുഷ്യസമാനമായ ജീവികള്‍ ഭൂമിയിലോ ഗ്രഹങ്ങളിലോ ഉണ്ടോ?. അങ്ങനെ ആരാലും കണ്ടുപിടിക്കപ്പെടാത്ത ഗ്രഹങ്ങള്‍ ഉണ്ടോ?. ഇതൊക്കെ പി.കെ സുധി കഥയിലൂടെ ചോദിക്കുന്നു.. ഈ ചിന്തകള്‍ തന്നെയാണ് ഇവരേയും ഒരു വലിയ യാത്രയിലേക്ക് പ്രേരിപ്പിച്ചതും പിന്നീട് ആമസോൺ കാടുകളിലെ നിഗൂഢമായ ഒരു പ്രദേശത്ത് ആ യാത്ര എത്തിച്ചേരുന്നതിനും സഹായിച്ചത്. അവിടെക്കണ്ട മനുഷ്യസമാനമായ ജീവികളുടെ ചലനങ്ങളും , ഭാഷ നിരീക്ഷിക്കുകയും അവർക്ക് 'ബിമ' എന്ന് പേരിടുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞിടുമ്പോള്‍ അത് ഇന്നത്തെ ജനതയെപ്പോലെ കാശിനുവേണ്ടി ഭൂമിയെപ്പോലും വിൽക്കാൻ തയ്യാറായവരിൽനിന്നും ജൈവവൈവിധ്യസംസ്കാരത്തെ കാത്തു സൂക്ഷിക്കാനായി ഈ പ്രദേശത്തെ ഒരു തരത്തിൽ ഒളിപ്പിച്ചു വയ്ക്കുന്ന കുറച്ചു ശാസ്ത്രജ്ഞരുടെ ബുദ്ധിയാണെന്ന് അവർക്ക് മനസ്സിലായില്ല.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഇന്നത്തെ സമൂഹം ഓർക്കുന്നില്ല ഇവരെപ്പോലെ ജൈവവൈവിധ്യ സംസ്കാരത്തെ തേടി നമുക്കും ദൂരെയാത്രക്ക് പോകേണ്ടിവരുമെന്ന്. അവയെ നശിപ്പിക്കുന്ന നമുക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെങ്കിൽക്കൂടി ശ്രമിക്കാറില്ല. ചൂഷണങ്ങള്‍ നിറഞ്ഞ ഒരു ശാസ്ത്രലോകത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ബിമകളുടെ ലോകത്തിലൂടെ ഗ്രന്ഥകർത്താവ് വെളിച്ചപ്പെടാത്ത ഒരു സമൂഹത്തെ ആവിഷ്ക്കരിക്കുകയാണ്. കുട്ടികളിൽ ശാസ്ത്രബോധമുണ്ടാക്കുന്ന ഒരു കഥയാണിത്. "ഭാരതീയർ മൃഗങ്ങളേയും സസ്യങ്ങളേയും സ്വജാതികളായി കാണുന്ന വലിയ സംസ്കാരത്തിന്‍റെ ഉടമകളാണെന്ന് മുത്തഛൻ പറയാറുണ്ട് " കഥയില്‍ ജോണ്‍ പറയുന്ന മുത്തച്ഛന്റെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാന്‍ കഴിയില്ല.കാരണം ഭാരതീയര്‍ ഇന്നു പ്രകൃതിയില്‍ നിന്നും വളരെ അകലെയാണ്.

പൂജ -ക്ലാസ് 9 ജി എച്ച് എസ് കരിപ്പൂര്

ബിമകളുടെ ലോകം എന്ന പി.കെ സുധിയുടെ ഗ്രന്ഥം തീർത്തും ഒരു ശാസ്ത്രനോവലാണ്. ശാസ്ത്രവും സാഹസികതയും കൗതുകവും ഒത്തുചേർന്ന കൃതിയാണ് ബിമകളുടെ ലോകം. ഈ നോവൽ കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടതാണ്. ഈ കഥയിൽ ശാസ്ത്രം പഠിപ്പിക്കുന്നില്ല. എന്നാൽ ശാസ്ത്ര ബോധമുണ്ട്. മാനവികതയ്ക്ക് ചേർന്ന ഒരിടമുണ്ട്. ഇന്നത്തെ സമുഹത്തിന് അത് അത്യാവശ്യവുമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ലോകത്തിലെ വെളിച്ചപ്പെടാത്ത സമൂഹത്തെ ഈ കഥ ആവിഷ്ക്കരിക്കുന്നു.
ഇവരുടെ കൂട്ടത്തിലെത്തപ്പെടുന്നത് രണ്ടു സർവ്വകലാശാല വിദ്യാർത്ഥികളാണ്. ജോണും,കെയ്സും. ഇവർ ശാസ്ത്രത്തെ സ്നേഹിക്കുന്നവരാണ്. ജോണിന്‍റെയും കെയ്സിന്‍റെയും ശാസ്ത്ര ഗവേഷണത്തിലുള്ള താല്‍പര്യം അവരെ സാഹസിക യാത്രയിലേക്ക് നയിക്കുന്നു. അങ്ങനെ ശാസ്ത്രത്തിന്‍റെ രുചി നുകരാൻ വേണ്ടി പുറപ്പെടുന്ന അവർ ചെന്നെത്തപ്പെടുന്നത് തീർത്തും നിഗൂഢതകള്‍ നിറഞ്ഞ ലോകത്താണ്. ആമസോണിലെ വന്യമായ നിഗൂഢതകളെക്കുറിച്ച് ജോണിനിന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു. അവിടെ മനുഷ്യൻ കണ്ടെത്തിയിട്ടില്ലാത്ത ധാരാളം പക്ഷികളുണ്ട് എന്ന് ജോൺ കേട്ടിട്ടുണ്ട്. പക്ഷേ ആ കേള്‍വി ഇപ്പോള്‍ യഥാർത്ഥ്യമായിരിക്കുകയാണ് ഇവരുടെ മുൻപിൽ. പക്ഷിയാണോ മനുഷ്യരാണോ എന്ന് തിരിച്ചറിയാത്ത ഒരു കൂട്ടം. പുതിയൊരു ജീവിയെ കണ്ടെത്തിയാൽ അതിന് പേരിടേണ്ടേ, അവർ അതിനെ ബിമ എന്ന് വിളിച്ചു. birdന്‍റെ biയും manന്‍റെ maയും ചേർന്നാൽ ബിമ. അവർ അവരെ സസൂക്ഷമം നിരീക്ഷിച്ചു. പലതും പക്ഷികളോടും മനുഷ്യരോടും സാമ്യമുണ്ട്. ഭക്ഷണ രീതികള്‍ രണ്ടു വിഭാഗത്തോടും ഇണചേർന്നതാണ്.
അവസാനം വായനക്കാരന്റെ ആകാംഷയ്ക്കു വിരാമമിട്ടുകൊണ്ട് ബിമകളുടെ രഹസ്യത്തിന്റെ ചുരുളഴിയുന്നു. ഒരു ബിമ പെൺകുട്ടി തന്റെ കൊക്ക് ഊരിമാറ്റി ജോണിന്‍റെയും കെയ്സിന്‍റെയും സഹപാഠിയായ ട്രീനയായി മാറുന്നു. ഇവളാണ് യൂണിവേഴ്സിറ്റിയിലെ കുട്ടികള്‍ക്കിടയില്‍ നിന്നും ജോണിനേയും കെയ്സിനേയും ഈ ഉദ്യമത്തിനായി തെരഞ്ഞെടുത്തത്. ബിമകള്‍ പക്ഷികളൊന്നുമല്ല ഭൂമിയിലെ രീതികളും സബ്രദായങ്ങളും മടുത്തുകൊണ്ട് ഇവിടെ വന്ന് താമസിക്കുകയാണ്.
പുതിയൊരു സംസ്കാരമാണ് ബിമകളുടെ ലോകം ചിത്രീകരിക്കുന്നത്.ചെറിയ കുട്ടികള്‍ക്കു പോലും വളരെ നന്നായി മനസിലാക്കാൻ കഴിയുന്നതാണ് ഈ കഥ. ബിമകളുടെ ലോകത്തിൽ . ചിലർക്കു തുടക്കത്തിൽ ചെറിയ മടുപ്പു തോന്നിയേക്കാം പക്ഷേ തുടർന്നു വായിക്കുമ്പോള്‍ ‍ നമ്മെ മറ്റൊരു ലോകത്തിലേക്ക് ഈകഥ കൂട്ടിക്കൊണ്ടു പോകും.
റിസ്വാന എം എസ്-ക്ലാസ് 9 ജി എച്ച് എസ് കരിപ്പൂര്

2015, നവംബർ 13, വെള്ളിയാഴ്‌ച

കത്തിയണയ്ക്കരുതേ!



ഞങ്ങളുടെ വീടുകള്‍ക്കിടയിലൊരു മതിലുണ്ട്. അതിനു മുകളില്‍ പൊതുവസ്തുക്കള്‍ പോലെ രണ്ടു പൂച്ചകളും.
അവരിലൊരാള്‍ ചെറുതാണ്. അവന് അമ്മിഞ്ഞപ്പാല്‍ ലേശമേ കി'ട്ടിക്കാണുള്ളു. തടിയനൊരു കാര്‍വണ്ണനായതിനാല്‍ ഞങ്ങളുടെ വീ'ട്ടിലവന്‍ കൃഷ്ണന്‍ കുട്ടയായി അിറയപ്പെട്ട'ു. ചെറിയോന്‍ രാമന്‍കു'ട്ടിയും.
അയലത്തെ കത്രീന്‍ച്ചേ'ട്ടത്തി ച്ച്. ച്ച്. എു വായ്ക്കുള്ളി അമര്‍ത്തി ശബദ്മുണ്ടാക്കുമ്പോള്‍ കൃഷ്ണന്‍കുട്ട'ി & രാമന്‍കു'ട്ടി കൊതിമൂത്ത് അപ്പുറത്തേയ്ക്ക് ചാടും. അേരത്തവര്‍ ജോസണും ജോസൂട്ട'ിയുമാണ്. ജോസൂട്ട'ി നമ്മുടെ ചെറിയോന്‍ രാമന്‍കു'ട്ടിയാന്നേ! എത്ര കൂടുതലുണ്ടായാലും ചിക്കന്‍ മുള്ളുകള്‍ മുരണ്ടുകൊണ്ടേ അവറ്റ കറുമുറെ തിന്നുള്ളു. അതു പൂച്ച ജന്മം! ഇനി വെറും തലയും മീന്‍വാലുമേ നമ്മുടെ തറവാ'ട്ടടുക്കളയില്‍ നിന്നും കി'ട്ടുള്ളുവെങ്കിലും അവിടെ കത്തിയെടുക്കേണ്ട താമസം ഒറ്റക്കുതിപ്പിന് മതില്‍ താണ്ടി അവര്‍ വടക്കേ മുറ്റത്ത് റെഡി.
അപ്പുറത്ത് ജോസ ഇപ്പുറത്ത് കൃഷ്ണന്‍ കുട്ട'ി. അവിടെ എല്ലിന്‍ കൂട്ട'ം. ഇവിടെ മീന്‍വാല്. ഒു ചിന്തിച്ചാല്‍ മതിലുകള്‍ക്കപ്പുറത്തുമിപ്പുറത്തും നിന്നും നമ്മളെന്തിന്?
ഞാന്‍ വലിയ ഫിലോസഫിയൊും പറഞ്ഞതല്ലേ! നിതേ്യാമുള്ള അവറ്റകളുടെ മതിലുചാട്ട'ം കണ്ടപ്പോള്‍ തോന്നിയതാന്നേ!
കത്തിയണയ്ക്കരുതേ-
----------------------------
ജനയുഗം വാരാന്തം 8.11.2015

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi