2016, ജൂൺ 26, ഞായറാഴ്‌ച

വെള്ളാനപ്പാറ




ശിവന്‍പിള്ളയുടെ  കുന്നിന്‍മുകളിലെ ആനപ്പാറയെ കണ്ടാല്‍ മൂന്നു കൂറ്റന്‍ കൂറ്റന്‍ കൊമ്പനാനകള്‍ ശരിക്കും ചന്തി തിരിഞ്ഞിരിക്കുന്നതു പോലെ തന്നെ തോന്നും.
''ശിവന്‍പിള്ളയുടെ ആനപ്പാറ കാണുമ്പോള്‍ ഇടത്തോട്ട് വഴി തിരിയണം ശിവന്‍പിള്ളയുടെ പാറയുടെ അടുത്താണ് വീട്.''
നിറയെ പാറക്കൂട്ടങ്ങളും മലകളുമുള്ള നാടായിരുന്നിട്ടും പെരുമ ശിവന്‍പിള്ളയുടെ  ആനപ്പാറയ്ക്കായിരുന്നു.
ആ നാട്ടിലേയ്ക്ക് ക്വാറികള്‍ വന്നു. അവ പാറക്കൂട്ടങ്ങളെ തുടച്ചുവാരി. പണമാക്കിമാറ്റി.
എന്റെ ആനപ്പാറയ്ക്കും പൊന്നുവില കിട്ടും.
എാറെ നാള്‍ കാത്തിരുന്നു മടുത്ത ശിവന്‍പിള്ള ഒടുവില്‍ ക്വാറിക്കാരുടെ അടുത്തെത്തി.
'' അതു പിള്ളേ നിങ്ങളുടെ പാറയില്‍ തൊട്ടാല്‍ സംഗതി പൊല്ലാപ്പാവും. പത്രങ്ങളില്‍ വാര്‍ത്ത വരും. ചാനലുകളിളകും. അതു പ്രകൃതിയുടെ ശില്പമാണ് പിള്ളേ!
ഉടയ്ക്കാന്‍ നാട്ടുകാര് സമ്മതിക്കൂല്ല.''
ക്വാറിക്കാരുടെ മുന്നില്‍ പിള്ള മിഴിച്ചുപോയി.
സ്ഥലം മെനക്കെടുത്തി. എത്ര പണം കിട്ടേണ്ടതായിരുന്നു.
മടങ്ങിവന്നപ്പോള്‍ അയാള്‍ പാറയുടെ മുന്നില്‍ കാറിത്തുപ്പി.
ഒടുവില്‍ വെള്ളാനപ്പാറയെന്ന ബോര്‍ഡുവച്ച് കലിയടക്കി.
--------------------------------------------------
ജനയുഗം വാരാന്തം 29.05.2016

2016, ജൂൺ 23, വ്യാഴാഴ്‌ച

മയില്‍മൈതാനം



ക്യാമ്പസുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യമോര്‍മ്മയില്‍ വരുന്നത് കൂട്ട'ം കൂടി നടക്കുന്ന സുന്ദരീസുന്ദരന്മാരെയാണ്. അവരുടെ ചടുലത, പ്രതീക്ഷകള്‍ എന്നിവ നിറയുന്ന സജീവമായ ഇടമാണത്. കലായലങ്ങളിലെ പ്രകൃതിയും ഊഷ്മളമാണ്.
Read More>>
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi