2014, ജനുവരി 29, ബുധനാഴ്‌ച

ദേ... ശ്ശോ....




ആനമല ഉച്ചിയിലെ പുല്‍ക്കൊടിയാണ്‌ അതാദ്യം കണ്ടത്‌.
അടുത്തുണ്ടായിരുന്ന കുറ്റിച്ചെടിയെ അവള്‍ തോണ്ടി വിളിച്ചു.
ദേ.. നോക്കെടീ. നമ്മളെ രക്ഷിക്കാന്‍ മാധവേട്ടന്‍ വരുന്നു.
ശ്ശോ.. അല്ലെടീ അതു കസ്‌തൂരിയാണ്‌.

സത്യത്തില്‍ മല കയറിക്കൊണ്ടിരുന്നത്‌ മഴു, വെടിമരുന്ന്‌, ജെ.സി.ബി. എന്നിവകളായിരുന്നു.


ഇന്ന്‌ മാസിക. 2014 ജനുവരി

2014, ജനുവരി 20, തിങ്കളാഴ്‌ച

ടൈല്‍സു മണം




യിടെയായി മണ്ണില്‍ കാലുകുത്താറേയില്ല.
ടൈല്‍സു പതിച്ച മുറ്റവും കടന്ന്‌ കാറിലേയ്‌ക്ക്‌.
ടൈല്‍സിട്ട ഫുട്ട്‌പാത്തുകള്‍ക്കിടയിലെ കരിഞ്ഞ നിരത്തിലൂടെ സര്‍വ്വാംഗം ടൈല്‍സണിഞ്ഞ ഓഫീസിലേയ്‌ക്കും തിരിച്ചും കാറില്‍.
വേനല്‍മഴ എത്തിയ സായാഹ്നം. മണ്ണു കാണാത്ത ആശങ്കയോടെ ഝടുതിയില്‍ മഴ തിരിച്ചുപോയി.
ടൈല്‍സുമണം... ടൈല്‍സുമണം...
വേവലാതിപ്പെട്ടിരിക്കെ മകള്‍ അങ്ങനെ ചെറുതുള്ളികളെ ഉള്‍ക്കൊണ്ടു.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi