2016, മേയ് 8, ഞായറാഴ്‌ച

സമ്മാനത്തുക




അവാര്‍ഡു തുക അയ്യായിരമായതു കൊണ്ടാണ് ശരീര സുഖമില്ലാതിരുന്നിട്ടും കവിതയുമായി ഒരു ബന്ധവുമില്ലാത്ത വ്യവസായിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ ഇക്കണ്ട ദൂരമത്രയും സഞ്ചരിക്കാന്‍ അയാള്‍ തയ്യാറായത്.
സമ്മാനവിതരണം നടത്തിയ ബഹുമാന്യ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തക അയാളെക്കുറിച്ചോ മലയാള കവിതയെക്കുറിച്ചോ കമാന്നു മിണ്ടിയില്ല. പണത്തോടുള്ള ബഹുമാനം കൊണ്ടയാള്‍ അതും ക്ഷമിച്ചു.
തുകയുടെ മോഹിത വലിപ്പം. അതു കാരണമാണ് കവിതാഗന്ധം ലേശവുമില്ലാത്ത സദസ്സിനോട് അയാള്‍ തൊണ്ടയെടുത്ത് സംസാരിച്ചതും ബദ്ധപ്പെട്ട് ഒരു കവിത ചൊല്ലിയതും.
വേദിയില്‍ മറ്റൊരു പ്രാസംഗികനോട് മിണ്ടിയും പറഞ്ഞുമിരുന്നതിനാല്‍ അയാളുടെ നന്ദിവാക്കുകള്‍ അവള്‍ കേട്ടില്ല. പണം കൊടുത്തതിലെ നന്ദി. അയാള്‍ അതും മറന്നു.
ഇറങ്ങുന്നതിനു മുമ്പ് മൂത്രപ്പുരയില്‍ വച്ച് സ്വകാര്യമായി സമ്മാനക്കവര്‍ തുറന്നതും....

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi